Sep 30, 2011

ബാലകൃഷ്ണപ്പിള്ള മൊബൈല്‍ഫോണ്‍ ലീക്സ്

ആര്‍ ബാലകൃഷ്ണപ്പിള്ള ആശുപത്രിയില്‍ കഴിയുന്നത് എല്ലാ നിയമങ്ങളും ലംഘിച്ച്. മൊബൈല്‍ഫോണ്‍ അടക്കമുള്ള സൗകര്യങ്ങളാണ് പിള്ളക്ക് ഇവിടെയുള്ളത്.വാളകത്ത് സ്‌ക്കൂള്‍ അധ്യാപകനെ ആക്രമിച്ച സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് ബാലകൃഷ്ണപ്പിള്ള മൊബൈല്‍ ഫോണിലൂടെയാണ്  റിപ്പോര്‍ട്ടറോട് പറഞ്ഞത് .ഞാന്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആളാണെന്നും ഇത്തരത്തില്‍ ഫോണ്‍ വിളികള്‍ പാടില്ലെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു. താന്‍ പറഞ്ഞതായി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യരുതെന്നും ബാലകൃഷ്ണപ്പിള്ള സൂചിപ്പിച്ചു. 9447155555 എന്ന നമ്പറിലാണ് റിപ്പോര്‍ട്ടര്‍ പ്രതിനിധി പ്രദീപ് സി നെടുമണ്‍ ബാലകൃഷ്ണപ്പിള്ളയുമായി ബന്ധപ്പെട്ടത്.




എനിക്കെവിടുന്നു വന്നു ഈ പിളളവാദം എന്ന് ചോദിക്കരുത്,ആശുപത്രിയില്‍ കിടക്കുന്ന പിള്ള റിപ്പോര്‍ട്ടര്‍ ചാനലിലെ ലേഖകനുമായി ഫോണില്‍ സംസാരിച്ചു,ഇത് ഇത്ര വല്യ പ്രശ്നമായി എനിക്ക് തോന്നുന്നില്ല.ബാലകൃഷ്ണപിള്ള റിപ്പോര്‍ട്ടര്‍ ചാനലിലേക്കു നേരിട്ടു വിളിച്ചിട്ടില്ല, സ്കൂളില്‍ പോയി മറ്റ് അധ്യാപകരോട് അന്വേഷിച്ച് വാര്‍ത്തകൊടുക്കണമെന്ന് പ്രത്യേകം പറയുമ്പോള്‍.ഇത് റിപ്പോര്‍ട്ടര്‍ ടി വി യുടെ സെന്‍സേഷനല്‍ ബ്രേക്കിങ് ന്യൂസ് മാനിയയായി കാണണം എന്നേ എനിക്ക് പറയാനുള്ളൂ.

2 comments:

  1. പാവം പിള്ള പിള്ള മനസ്സില്‍ കള്ളമില്ല

    ReplyDelete
  2. റിപ്പോര്‍ട്ടറും കൊള്ളാം പിള്ളയും കൊള്ളാം.. :

    ReplyDelete

അഭിപ്രായം വേണമെന്നില്ല