Apr 27, 2011

അഭയകേസ് വിധിവന്നു !! നീതി ലഭിച്ചു ,എപ്പൊ ?

രാജ്യത്ത്  നിയമസംവിധാനം നേരാംവണ്ണം പ്രവര്‍ത്തിക്കുന്നില്ല നിയമസം‌വിധാനം അക്രമികൾക്ക് എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുന്നതാണ് കാണുന്നത് . ഇതിനൊക്കെതിരെ എന്ത് ബില്ല് പാസായാലും ആര് നിരാഹാരം കിടന്നിട്ടും കാര്യമില്ല . തെളിയിക്കപ്പെട്ട ഒരു കേസുതന്നെ (അഭയ കൊലക്കേസ് ) ഉദാഹരണമായെടുക്കാം
 
  കോട്ടയം ജില്ലയിലെ അരീക്കരയിൽ അയ്ക്കരക്കുന്നേൽ വീട്ടിൽ എം. തോമസിന്റെ മകളായിരുന്ന അഭയ, മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം. കലാലയത്തിൽ രണ്ടാം വർഷ പ്രീഡിഗ്രീ വിദ്യാർത്ഥിനിയായിരുന്ന സിസ്റ്റർ അഭയ എന്ന 21 വയസ്സുള്ള കന്യാസ്ത്രിയുടെ ജഡം 1992 മാർച്ച് 27-നു കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെൻത് കോൺ‌വെന്റ് കിണറിൽ കണ്ടെത്തിയതാണ് സിസ്റ്റർ അഭയ കൊലക്കേസിന് ആധാരമായ സംഭവം.


കേസ് എത്ര വേഗമാണ് തീര്‍ന്നതെന്ന് നോക്കൂ

  • 1992 മാർച്ച് 27: കോട്ടയം ബിസിഎം കോളജ് രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയായ സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവന്റ് വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • 1992 ഏപ്രിൽ 14: അഭയ കേസന്വേഷണം ക്രൈം ബ്രാഞ്ചിന്.
  • 1993 ജനുവരി 30: സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയാണെന്നു ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി.
  • 1993: ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ചോദ്യംചെയ്ത് അഭയ ആക്ഷൻ കൌൺസിൽ ഹൈക്കോടതിയിൽ.
  • 1993 മാർച്ച് 29: ഹൈക്കോടതി നിർദേശപ്രകാരം കേസ് സിബിഐ ഏറ്റെടുക്കുന്നു. സിബിഐ ഡിവൈഎസ്പി വർഗീസ് പി. തോമസിന് അന്വേഷണച്ചുമതല.
  • 1993: ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്റെ വാദം ശരിയല്ലെന്നു സിബിഐയുടെ കണ്ടെത്തൽ.
  • 1994 ജനുവരി 19: അഭയ ആത്മഹത്യ ചെയ്തുവെന്നു റിപ്പോർട്ട് നൽകാൻ സിബിഐ എസ്പി വി. ത്യാഗരാജൻ ആവശ്യപ്പെട്ടതായി പത്രസമ്മേളനത്തിൽ വർഗീസ് പി. തോമസ്. സർവീസ് ഏഴുവർഷം ബാക്കിയുള്ളപ്പോൾ സിബിഐ ജോലി രാജിവച്ചായിരുന്നു പത്രസമ്മേളനം. അഭയയുടെ മരണം ആത്മഹത്യയാണെന്നു റിപ്പോർട്ടെഴുതിയ ക്രൈം ബ്രാഞ്ച് അവരുടെ പക്കലുണ്ടായിരുന്ന തെളിവു സാധനങ്ങൾ സിബിഐയെ ഏൽപ്പിക്കാതെ കത്തിച്ചുകളഞ്ഞതായും വർഗീസ് പി. തോമസിന്റെ ആരോപണം.
  • 1994 മാർച്ച് 17: ജോയിന്റ് ഡയറക്ടർ എം.എൽ. ശർമയുടെ നേതൃത്വത്തിലുള്ള പ്രത്യേക സിബിഐ സംഘത്തിന് അന്വേഷണച്ചുമതല. അന്വേഷണത്തിന്റെ ഭാഗമായി വിശദമായ ഫൊറൻസിക് പരിശോധനകളും ഡമ്മി പരീക്ഷണവും. കൊലപാതകമെന്നു ഫൊറൻസിക് വിദഗ്ദ്ധർ സിബിഐയ്ക്കു നൽകിയ റിപ്പോർട്ടിൽ സൂചന.
  • 1996 നവംബർ 26: വർഷത്തിലേറെ നീണ്ട അന്വേഷണത്തിനു ശേഷം കേസ് എഴുതിത്തള്ളണം എന്നാവശ്യപ്പെട്ടു സിബിഐയുടെ റിപ്പോർട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ. റിപ്പോർട്ട് തള്ളിയ കോടതിയിൽ നിന്നു സിബിഐയ്ക്കു വിമർശനം.
  • 1997: സത്യസന്ധമായി വീണ്ടും കേസന്വേഷിക്കാൻ സിബിഐയ്ക്കു വീണ്ടും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നിർദേശം.
  • 1999 ജൂലൈ 12: കൊലപാതകം തന്നെ എന്നു സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട്. നിർണായക തെളിവുകളെല്ലാം പൊലീസ് നശിപ്പിച്ചതിനാൽ പ്രതികളെ പിടിക്കാനായില്ലെന്നും സിബിഐ വാദം.
  • 2000 ജൂൺ 23: പുനരന്വേഷണത്തിനു പുതിയ ടീമിനെ നിയമിക്കാൻ സിബിഐയ്ക്ക് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആന്റണി ടി. മൊറെയ്സിന്റെ നിർദേശം. ബ്രെയ്ൻ ഫിംഗർ പ്രിന്റിങ് അടക്കം നൂതന കുറ്റാന്വേഷണ മാർഗങ്ങൾ ഉപയോഗിക്കണമെന്നും ഉത്തരവ്.
  • 2001 മേയ് 18: അഭയ കേസിൽ കൂടുതൽ അന്വേഷണം നടത്താൻ സിബിഐയ്ക്കു ഹൈക്കോടതിയുടെ നിർദേശം.
  • 2001 ഓഗസ്റ്റ് 16: സിബിഐ ഡിഐജി നന്ദകിഷോറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം പുനരന്വേഷണത്തിനു കോട്ടയത്ത്.
  • 2002 ഏപ്രിൽ രണ്ട്: അഭയ കേസ് സിബിഐയെക്കൊണ്ടു വീണ്ടും സമ്പൂർണമായി അന്വേഷിപ്പിക്കണമെന്നു കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപത.
  • 2005 ഓഗസ്റ്റ് 30: കേസന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി സിബിഐ മൂന്നാം തവണയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ.
  • 2006 ഓഗസ്റ്റ് 21: അന്വേഷണം അവസാനിപ്പിച്ചു പിൻമാറാൻ സിബിഐയ്ക്ക് അനുമതി നിഷധിച്ച് വീണ്ടും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവ്. പൊലീസ് തെളിവു നശിപ്പിച്ചു എന്നു പറഞ്ഞു കൈകഴുകാനാകില്ലെന്നും കോടതി നിരീക്ഷണം.
  • 2007 ഏപ്രിൽ-മേയ്: അഭയ കേസിലെ ആന്തരികാവയവ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ നടന്നുവെന്ന വെളിപ്പെടുത്തലോടെ കേസ് വീണ്ടും സജീവമാകുന്നു. കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന റജിസ്റ്ററിൽ നിന്ന് അഭയയുടെ റിപ്പോർട്ട് കാണാതായെന്നു കോടതിയിൽ പൊലീസ് സർജന്റെ റിപ്പോർട്ട്.
  • 2007 മേയ് 22: ഫൊറൻസിക് റിപ്പോർട്ടിൽ തിരുത്തൽ നടന്നതായി തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കുന്നു.
  • 2008 ഒക്‌ടോബർ 23: സിസ്റ്റർ അഭയക്കേസ് സിബിഐയുടെ കേരള ഘടകം അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
  • 2008 നവംബർ 18: സഞ്ജു മാത്യു വിശദമായ മൊഴി നൽകി
  • 2008 നവംബർ 18: കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും രണ്ടാം പ്രതി ഫാ. ജോസ്‌ പൂതൃക്കയിൽ പോലീസ് കറ്റഡിയിൽ
  • 2008 നവംബർ 19: കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി പോലീസ് കറ്റഡിയിൽ
  • 2008 നവംബർ 19: അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനായി കോടതി, സി.ബി.ഐ കസ്റ്റഡിയിൽ വിടുന്നു.
  • 2008 നവംബർ 24: സിസ്‌റ്റർ അഭയയുടെ കൊലപാതകക്കേസ്‌ അന്വേഷിച്ച മുൻ എ.എസ്‌.ഐ വി.വി. അഗസ്‌റ്റിൻ ആത്മഹത്യ ചെയ്‌തു. ആത്മഹത്യക്കുറിപ്പിൽ സി.ബി.ഐ. മർദ്ദിച്ചതായുള്ള ആരോപണം.
  • 2008 ഡിസംബർ 2: പ്രതികളെ പോലീസ് കസ്റ്റഡിയിൽ വയ്ക്കാൻ മുഖ്യജുഡീഷയ് മജിസ്ട്റേറ്റ് തീരുമാനിക്കുന്നു.
  • 2008 ഡിസംബർ 29: പ്രതികളുടെ ജാമ്യാപേക്ഷ മജിസ്റ്റ്റേറ്റ് തള്ളിക്കളയുന്നു.
ജാമ്യാപേക്ഷ ഹൈക്കോടതി ജഡ്ജി ഹേമയുടെ പരിഗണനയിൽ. സി.ബി.ഐ-യുടെ വാദങ്ങൾ കേസ് നാൾവഴിയിൽ രേഖപ്പെടുത്തിയിട്ടുള്ളവയ്ക്ക് വിരുദ്ധമാണെന്ന് ജസ്റ്റീസ് ഹേമ നിരീക്ഷിക്കുന്നു. കേസ് സ്ഥലം മാറ്റണമെന്ന സി.ബി.ഐ-യുടെ ആവശ്യം ഹൈക്കോടതി തള്ളിക്കളയുന്നു. കേരളകൗമുദിപ്പത്രം വിവാദമുണർത്തിയ ഒരു മുഖപ്രസംഗം എഴുതുന്നു. പത്രത്തിനെതിരെ കോർട്ടലക്‌ഷ്യക്കേസ്.
  • 2009 ജനുവരി 2: കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് ഹേമ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നു. കോടതിമുൻപാകെ ഹാജരാക്കിയ നാർക്കോ പരിശോധനാസംബന്ധമായ സി.ഡി-കൾ സി.ബി.ഐ. തിരുമറിനടത്തിയവയായിരിക്കാമെന്ന് അവർ നിരീക്ഷിക്കുന്നു. സി.ഡി.കളുടെ മൂലം ഹാജരാക്കാൻ കോടതി ഉത്തരവിടുന്നു.
ജസ്റ്റീസ് ഹേമയുടെ ഉത്തരവുകൾ കേസിനെ സ്തംഭിപ്പിച്ചുവെന്നാരോപിച്ച്, സി.ബി.ഐ. ജസ്റ്റീസ് ബാസന്തിന്റെ ഏകാംഗ ബഞ്ചിനെ സമീപിക്കുന്നു. തനിക്ക് മാത്രമാണ് കേസിന്റെ മേൽനോട്ടമെന്ന് ജസ്റ്റീസ് ബസന്ത് ഉത്തരവിടുന്നു.
എല്ലാ ഹൈക്കോടതി ജഡ്ജിമാരും തുല്യരാണെന്നും മുന്തിയ ബെഞ്ചിനുമാത്രമേ തന്റെ തീരുമാനങ്ങളെ മരവിപ്പിക്കാൻ അധികാരമുള്ളു എന്നും വാദിച്ച്, ജസ്റ്റീസ് ബസന്തിന്റെ ഉത്തരവുകൾ അടുത്ത ദിവസം ജസ്റ്റീസ് ഹേമ തള്ളിക്കളയുന്നു. ജഡ്ജിമാരുടെ പരസ്യമായ തർക്കം മാധ്യമങ്ങളിലും, നിയമസമൂഹത്തിലും, പൊതുജനങ്ങൾക്കിടയിലും ചർച്ചാവിഷയമാകുന്നു.
കേസിന്റെ മേൽനോട്ടത്തിൽ നിന്ന് ജസ്റ്റീസ് ബസന്ത് ഒഴിയുന്നു.
  • 2009 ജനുവരി 14: കേസിന്റെ മേൽനൊട്ടം കേരള ഹൈക്കോടതിയുടെ ഒരു ഡിവിഷൻ ബെഞ്ച് ഏറ്റെടുക്കുന്നു.
നാർക്കോ സംബന്ധമായ മൂല-സി.ഡി.കൾ മുഖ്യ ജുഡീഷ്യൻ മജിസ്ട്റേറ്റിനു മുൻപാകെ. അവയെ സി.ഡി.ഏ.സി.യുടെ പരിഗണക്കയക്കുന്നു.
2009 ഫെബ്രുവരി 20: ജോമോൻ പുത്തൻപുരക്കലിന്റെ ആത്മകഥാപരമായ അഭയകേസ് ഡയറി പുറത്തിറങ്ങുന്നു.
  • 2009 മാർച്ച് 9: CDAC നാർക്കോ സി.ഡി.കൾ പരിശോധിക്കാനുള്ള സാങ്കേതിക കഴിവുകേട് പറഞ്ഞ് അവ തിരികെ അയക്കുന്നു.
  • 2009 മാർച്ച് 12: പ്രതികളുടെ ജാമ്യവ്യവസ്ഥകളിൽ ഹൈക്കോടതി അയവുവരുത്തുന്നു. അതിന്റെ മുൻപിൽ അഭയകേസ് സംബന്ധമായുണ്ടായിരുന്ന എല്ലാ നടപടികളും ഹൈക്കോടതി അവസാനിപ്പിക്കുന്നു. എറണാകുളം മുഖ്യ ജുഡീഷ്യൽ മജിസ്ട്റേറ്റ് കോടതിയിൽ നടപടികൾ തുടരുന്നു.
അജ്മൽ കസബിന്റെയടക്കം എത്രയെത്ര വിധികളാണ് ഇങ്ങനെ വേഗത്തില്‍ കഴിയാനിരിക്കുന്നതെന്നോര്‍ക്കുമ്പോള്‍ ഗോള്‍മയിരുകൊള്ളുന്നു .. ഈ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമാക്കന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നു 
ഏത് !! 

6 comments:

  1. വ്യവസ്ഥാപിത സമൂഹത്തിന്റെ സുസ്ഥിര നിലനില്പിനായി അതിലെ അംഗങ്ങളായ വ്യക്തികളുടെ സ്വഭാവം, പെരുമാറ്റം, പ്രവൃത്തി, സ്വാതന്ത്ര്യം, അവകാശം തുടങ്ങിയവയ്ക്കുമേല്‍ ബാധകമാക്കപ്പെടുന്ന നിയന്ത്രണം, അതിര്, വിലക്ക് എന്നിവയുടെ സമാഹാരമോ സംഹിതയോ സംഘാടനമോ ആണ് നിയമം. ഇത് മനുഷ്യര്‍ തങ്ങളുടെ പെരുമാറ്റം മറ്റുള്ളവ അംഗീകരിക്കുന്നതിനായി അനുഷ്ഠിക്കേണ്ടതോ പാലിക്കേണ്ടതോ ആയ ക്രിയാപരവും പെരുമാറ്റപരവും ആയ നിയന്ത്രണവ്യവസ്ഥയാണത്രേ .... കോപ്പ്

    ReplyDelete
  2. Justice delayed is justice denied

    ReplyDelete
  3. വിക്ടോറിയൻ കാലഘട്ടത്തിലെ നിയമങ്ങൾ ഇന്നും വല്യ വ്യത്യാസമൊന്നുമില്ലാതെ പിന്തുടരുന്ന്....ഇനിയും ഒന്ന് ചേരാത്ത ഒരു പിടി സ്റ്റേറ്റുകൾ ഉള്ള ഒരു രാജ്യത്ത് നീതി പ്രതീക്ഷിക്കുന്നതാണപരാധം....

    മാധ്യമശക്തിയെപ്പോലും കടത്തിവെട്ടിയ ഈ കേസ് കേരളത്തിന്റെ ചരിത്രത്തിൽ ഫ്രെയിം ചെയ്ത് വെക്കണം...ചില്ലിട്ട്....

    ReplyDelete
  4. കോടതി കാര്യം മുറ പോലെ എന്നൊരു ചൊല്ലുണ്ട് !!

    ReplyDelete
  5. ഇതൊരു ആഗോള പ്രതിഭാസമാണു....ലോകമാകെ കോടതി ഒച്ചിനെപ്പോലെ ഇഴഞ്ഞിഴഞ്ഞ് നീങ്ങിക്കൊന്ടിരിക്കുന്നു....

    ReplyDelete
  6. Anonymous18:13

    ഈ കേസ്‌ ഭൂലോകം ഉള്ള വരെ ഉണ്ടാവും...

    ReplyDelete

അഭിപ്രായം വേണമെന്നില്ല